Sunday, August 24, 2008

പാഞ്ഞു കയറ്റം

ചാഞ്ഞ മരമെന്നു തെറ്റിദ്ധരിച്ചാരും

പാഞ്ഞു കയറല്ലീയുദ്‌ദ്രുമത്തില്‍.

വാനരര്‍ക്കോ, മരക്കേറ്റം നിസര്‍ഗമാം

ഹേ, നര! നീയെന്തിതുദ്യമിപ്പൂ?

(ഇതു കവിതയാണോ? ആര്‍ക്കറിയാം!)

അഹങ്കാരം


തന്നെത്താന്‍ മതിപ്പതാണഹങ്കാരമെന്നാകില്‍

എന്നുമൊരഹങ്കാരിയാകുവാനുറച്ചൂ ഞാന്‍.

ഗര്‍വ്വെഴാത്തഹംബോധമെന്‍ വാഴ്വിലെന്നും നല്‍കി

സര്‍വ്വേശാ, അനുഗ്രഹിക്കേണമീ നിസ്സാരനെ!